Sunday 10 July 2011

അവാര്‍ഡുകളുടെ മതിലുകള്‍ തകര്‍ത്തത്‌ സലിംകുമാറോ മമ്മൂട്ടിയോ?


അ­വാര്‍­ഡു­ക­ളു­ടെ മതി­ലു­കള്‍ തകര്‍­ത്ത­ത്‌ താ­നാ­ണെ­ന്ന്‌ ഇത്ത­വ­ണ­ത്തെ മി­ക­ച്ച നട­നു­ള്ള ദേ­ശീയ അവാര്‍­ഡു നേ­ടിയ ­സ­ലിം­കു­മാര്‍ വീ­മ്പു­പ­റ­യു­ന്ന­തി­ന്റെ പശ്ചാ­ത്ത­ല­ത്തില്‍ ഇക്കാ­ര്യം പല­രും ചര്‍­ച്ച ചെ­യ്യു­ന്നു­ണ്ട്‌. സത്യ­ത്തില്‍ ഈ മതി­ലി­ള­ക്കി­യ­ത്‌ സലിം­കു­മാ­റാ­ണോ മമ്മൂ­ട്ടി­യാ­ണോ എന്നു ചോ­ദി­ച്ചു­കൊ­ണ്ടൊ­രു കത്ത്‌, സലിം­കു­മാ­റി­ന്റെ അഭി­മു­ഖം പ്ര­സി­ദ്ധീ­ക­രി­ച്ച­തി­നു­ള്ള പ്ര­തി­ക­ര­ണ­മാ­യി മാ­തൃ­ഭൂ­മി വാ­രി­ക­യില്‍ വന്നി­രു­ന്നു. അതി­നു­പു­റ­മേ, അഭി­മു­ഖ­ത്തില്‍ സലിം­കു­മാര്‍, പ്ര­ശ­സ്‌­ത­നോ­വ­ലി­സ്റ്റും പത്ര­പ്ര­വര്‍­ത്ത­ക­നു­മായ ജി­.ആര്‍.ഇ­ന്ദു­ഗോ­പ­ന്റെ സി­നി­മ­യായ ഒറ്റ­ക്കൈ­യ­നെ­തി­രെ ചില പരാ­മര്‍­ശ­ങ്ങള്‍ നട­ത്തി­യ­തി­നെ­തി­രെ ഇന്ദു­ഗോ­പ­ന്റെ സൗ­മ്യ­വും ഔചി­ത്യം ദീ­ക്ഷി­ക്കു­ന്ന­തു­മായ മറു­പ­ടി­യും വന്നി­രു­ന്നു­.

ഒ­റ്റ­ക്കൈ­യന്‍ എന്ന സി­നി­മ­യ്‌­ക്ക്‌ തന്നെ സമീ­പി­ച്ചി­രു­ന്നെ­ന്നും കഥ കേ­ട്ട­പ്പോ­ഴേ താ­ന­വ­രെ­യൊ­ക്കെ വി­ര­ട്ടി­വി­ട്ടെ­ന്നും പി­ന്നെ വേ­റേ­തോ ഒരാ­ളെ വച്ച്‌ അവ­രാ സി­നി­മ­യെ­ടു­ത്തെ­ന്നും കൊ­ള്ളി­ല്ലാ­യി­രു­ന്നെ­ന്നും ഒക്കെ സലിം­കു­മാര്‍ വച്ചു­കാ­ച്ചി­യി­രു­ന്നു ഇന്റര്‍­വ്യൂ­യില്‍.

ഇ­ന്ദു­ഗോ­പ­ന്റെ മറു­പ­ടി ഇങ്ങ­നെ­യാ­ണ്‌:
"­താന്‍ നേ­രി­ട്ടു സലിം­കു­മാ­റി­നെ കാ­ണു­ക­യോ കഥ കേള്‍­പ്പി­ക്കു­ക­യോ ഉണ്ടാ­യി­ട്ടി­ല്ല. ഒരാള്‍­വ­ഴി സലിം­കു­മാ­റി­നെ സമീ­പി­ക്കാന്‍ ശ്ര­മം നട­ത്തി­യി­രു­ന്നു. കഥ­കേള്‍­ക്കാ­നൊ­ന്നും കാ­ര്യ­മാ­യി താ­ല്‌­പ­ര്യം പ്ര­ക­ടി­പ്പി­ക്കാ­തി­രു­ന്ന സലിം­കു­മാര്‍ 30000 രൂപ അഡ്വാന്‍­സ്‌ ആവ­ശ്യ­പ്പെ­ടു­ക­യും അതൊ­രു ഇട­നി­ല­ക്കാ­രന്‍ വഴി എത്തി­ക്കു­ക­യും ചെ­യ്‌­തി­ട്ടു­ണ്ട്‌.
എ­ന്നാല്‍, പി­ന്നീ­ടു പല­ത­വണ കാ­ണാന്‍ ശ്ര­മി­ച്ചി­ട്ടും സലിം­കു­മാര്‍ അതി­നു തയ്യാ­റാ­കാ­തി­രു­ന്ന­തി­നാല്‍ ഹരി­ശ്രീ അശോ­ക­നെ നാ­യ­ക­നാ­ക്കി പടം ചെ­യ്യാന്‍ തീ­രു­മാ­നി­ക്കു­ക­യും ചെ­യ്‌­തു. വി­വ­ര­മ­റി­യി­ച്ച­പ്പോള്‍ ഇട­നി­ല­ക്കാ­രന്‍ വഴി­ത­ന്നെ അഡ്വാന്‍­സ്‌ സലിം­കു­മാര്‍ തി­രി­ച്ചു­കൊ­ടു­ക്കു­ക­യും ചെ­യ്‌­തു­."
ആ­രു­ടെ വാ­ദ­മാ­ണു ശരി­യെ­ന്നു മന­സ്സി­ലാ­ക്കാന്‍ വേ­റേ തെ­ളി­വു­ക­ളൊ­ന്നും ലഭ്യ­മ­ല്ല. എന്നാ­ലും അവാര്‍­ഡു­കി­ട്ടിയ മൂ­ച്ചില്‍ ഒരു­കാ­ര്യ­വു­മി­ല്ലാ­തെ, ഒറ്റ­ക്കൈ­യ­നെ ആക്ര­മി­ക്കേ­ണ്ട കാ­ര്യം സലിം­കു­മാ­റി­നി­ല്ലാ­യി­രു­ന്നു­.
­

വാ­ണി­ജ്യ­താ­ല്‌­പ­ര്യ­ങ്ങ­ളി­ല്ലാ­തെ­യാ­ണ്‌ ഇന്ദു­ഗോ­പന്‍ ഒറ്റ­ക്കൈ­യന്‍ ഒരു­ക്കി­യ­ത്‌. അതി­ന്‌ അവാര്‍­ഡു­ക­ളോ ജന­പ്രീ­തി­യോ കി­ട്ടി­യി­ല്ലെ­ന്ന­തു വേ­റേ കാ­ര്യം. അതു നല്ല­സി­നി­മ­യോ ചീ­ത്ത സി­നി­മ­യോ ആയി­ക്കോ­ട്ടെ, പക്ഷേ, അവാര്‍­ഡു കി­ട്ടി­യ­തു­കൊ­ണ്ടു­മാ­ത്രം ഒരു ­സി­നി­മ നല്ല­തും അല്ലാ­ത്ത­തു­കൊ­ണ്ട്‌ ഒരു സി­നിമ ചീ­ത്ത­യും ആകു­ന്നി­ല്ലെ­ന്ന­തു സലിം­കു­മാര്‍ മന­സ്സി­ലാ­ക്കാന്‍ തയ്യാ­റാ­യി­ല്ല.
­

സ­ലിം­കു­മാ­റി­ന്റെ അവാര്‍­ഡു­ചി­ത്ര­മായ ആ­ദ­മി­ന്റെ മകന്‍ അബു­ ഇപ്പ­റ­യ­പ്പെ­ടും­വി­ധം ഒരു മഹ­ത്തായ ചി­ത്ര­മ­ല്ലെ­ന്ന്‌ ഇപ്പോള്‍ അതു കാ­ണാന്‍ കഴി­ഞ്ഞ നി­ല­യ്‌­ക്ക്‌ ഈ ലേ­ഖ­കന്‍ വി­ശ്വ­സി­ക്കു­ന്നു (മ­റ്റൊ­രാ­ളു­ടെ വി­ചാ­രം മറി­ച്ചാ­കാം­).
ഏ­താ­യാ­ലും ഇന്ദു­ഗോ­പ­നി­ട്ടു നൈ­സാ­യി­ട്ടു പണി­കൊ­ടു­ക്കു­മ്പോ­ഴും, ആ യു­വാ­വ്‌ മല­യാ­ള­ത്തില്‍ ഐസ്‌ പോ­ലു­ള്ള നോ­വ­ലു­ക­ളും ബീ­ജ­ബാ­ങ്കി­ലെ പെണ്‍­കു­ട്ടി പോ­ലു­ള്ള ഒന്നാ­ന്ത­രം കഥ­ക­ളു­മെ­ഴു­തി­യി­ട്ടു­ള്ള ഒരു പ്ര­തി­ഭാ­ശാ­ലി­യാ­ണെ­ന്ന കാ­ര്യം സലിം­കു­മാര്‍ മറ­ക്കു­ക­യോ അറി­യാ­തി­രി­ക്കു­ക­യോ അറി­യാ­ത്ത­താ­യി നടി­ക്കു­ക­യോ ചെ­യ്‌­തു (താന്‍ എംഎ മല­യാ­ള­മാ­ണെ­ന്നും താന്‍ പു­സ്‌­ത­കം വാ­യി­ക്കാ­റു­ണ്ടെ­ന്നും കി­ട്ടു­ന്ന തക്ക­ത്തി­ലെ­ല്ലാം നാ­ടോ­ടി­ക്കാ­റ്റി­ലെ അയാം ബിഎ എന്നു പറ­യു­ന്ന ദാ­സ­നെ­പ്പോ­ലെ സലിം­കു­മാര്‍ കീ­ച്ചാ­റു­ണ്ട്‌).

ഇ­ന്ദു­ഗോ­പ­ന്റെ കാ­ര്യം അവി­ടെ നില്‍­ക്ക­ട്ടെ. അവാര്‍­ഡി­ന്റെ കാ­ര്യ­ത്തില്‍ എല്ലാ മതി­ലും താന്‍ പൊ­ളി­ച്ചു എന്നു സലിം­കു­മാര്‍ പറ­യു­ന്നു. ഇക്കാ­ര്യ­മൊ­ന്നു പരി­ശോ­ധി­ക്കാം. നാ­യ­ക­ന­ട­നോ സു­ന്ദ­ര­നോ താ­ര­മോ അല്ലാ­ത്ത, ഹാ­സ്യ­താ­ര­മെ­ന്നു വി­ളി­ക്ക­പ്പെ­ടു­ന്ന തനി­ക്കു കി­ട്ടിയ അവാര്‍­ഡാ­യ­തു­കൊ­ണ്ട്‌ മതി­ലു­കള്‍ പൊ­ളി­ഞ്ഞു എന്നു സലിം­കു­മാര്‍ പറ­യു­ന്ന­ത്‌.ഇ­ങ്ങ­നെ സലിം­കു­മാര്‍ പറ­യു­ന്ന­ത്‌ അദ്ദേ­ഹ­ത്തി­നു കീ­ഴ്‌­ക്കെട നട­ന്ന­തെ­ന്തൊ­ക്കെ എന്ന­തു നല്ല നി­ശ്ച­യ­മി­ല്ലാ­ത്ത­തു­കൊ­ണ്ടാ­കാ­നേ വഴി­യു­ള്ളൂ­.
­

മ­ല­യാ­ള­ത്തില്‍ ആദ്യം ഭര­ത്‌ അവാര്‍­ഡു നേ­ടിയ പി­ജെ ആന്റ­ണി സു­ന്ദ­ര­നാ­യ­ക­നോ താ­ര­മോ ആയി­രു­ന്നി­ല്ല. വി­ല്ലന്‍­വേ­ഷ­ങ്ങ­ളാ­യി­രു­ന്നു ആന്റ­ണി അധി­ക­വും കൈ­കാ­ര്യം ചെ­യ്‌­തി­രു­ന്ന­ത്‌. ഒട്ടും സു­ഖി­പ്പി­ക്കാ­ത്തൊ­രു വേ­ഷം (നിര്‍­മാ­ല്യ­ത്തി­ലെ വെ­ളി­ച്ച­പ്പാ­ട്‌) അദ്ദേ­ഹ­ത്തി­ന്‌ ആ അവാര്‍­ഡു നേ­ടി­ക്കൊ­ടു­ത്ത­ത്‌.
­

ര­ണ്ടാ­മ­ത്‌ മല­യാ­ള­ത്തി­ലേ­ക്ക്‌ അവാര്‍­ഡെ­ത്തു­ന്ന­ത്‌ ഭര­ത്‌ ഗോ­പി­ക്കാ­ണ്‌. മു­ഴു­ക്ക­ഷ­ണ്ടി­യും നാ­യ­ക­പ­രി­വേ­ഷ­മി­ല്ലാ­ത്ത മു­ഖ­വു­മു­ള്ള ഗോ­പി തന്റെ പ്ര­ധാ­ന­പ്പെ­ട്ട ആദ്യ­സി­നി­മ­യ്‌­ക്കാ­ണ്‌ അവാര്‍­ഡു നേ­ടി­യ­ത്‌. അതാ­യ­ത്‌, അദ്ദേ­ഹം താ­ര­മേ ആയി­രു­ന്നി­ല്ല എന്നു ചു­രു­ക്കം. അടൂ­രി­ന്റെ കൊ­ടി­യേ­റ്റ­മാ­യി­രു­ന്നു പു­ര­സ്‌­കൃ­ത­മാ­യ­ത്‌.
­

തു­ടര്‍­ന്ന്‌ മല­യാ­ള­ത്തി­ലേ­ക്ക്‌ ആ മഹാ­പു­ര­സ്‌­കാ­രം കട­ന്നു­വ­ന്ന­ത്‌ വീ­ണ്ടും എം­ടി­യു­ടെ രച­ന­യി­ലൂ­ടെ­ത്ത­ന്നെ. ഓപ്പോള്‍ എന്ന ചി­ത്ര­ത്തില്‍ ബാ­ലന്‍ കെ. നാ­യര്‍­ക്ക്‌. ബലാല്‍­സം­ഗം ചെ­യ്‌­തേ പറ്റൂ എന്നു നിര്‍­ബ­ന്ധ­മു­ള്ള ടൈ­പ്പ്‌ വി­ല്ലന്‍ കഥാ­പാ­ത്ര­ങ്ങള്‍­ക്കാ­ണ്‌ അതി­നു മുന്‍­പും ശേ­ഷ­വും ബാ­ലന്‍ കെ നാ­യര്‍ അധി­ക­വും ജീ­വന്‍ നല്‌­കി­യി­ട്ടു­ള്ള­ത്‌. ഒരി­ക്കല്‍­പ്പോ­ലും നാ­യ­ക­നാ­യി അദ്ദേ­ഹം അഭി­ന­യി­ച്ചി­ട്ടി­ല്ല. ആ നി­ല­യ്‌­ക്ക്‌ സൂ­പ്പര്‍ താ­ര­വു­മാ­യി­ല്ല. ഓപ്പോ­ളില്‍ പോ­ലും ഒരു­ത­ര­ത്തില്‍ അര്‍­ദ്ധ­പ്ര­തി­നാ­യ­ക­വേ­ഷ­മാ­യി­രു­ന്നു. സൗ­ന്ദ­ര്യ­ത്തി­ന്റെ കാ­ര്യ­ത്തി­ലും നാ­യ­ക­സൗ­ന്ദ­ര്യ­മാ­യി­രു­ന്നി­ല്ല അദ്ദേ­ഹ­ത്തി­നു­ണ്ടാ­യി­രു­ന്ന­ത്‌.

 ഇ­തി­നു­ശേ­ഷം മി­ക­ച്ച നട­നു­ള്ള ദേ­ശീയ അവാര്‍­ഡു മല­യാ­ള­ത്തി­നു ലഭി­ച്ച­ത്‌, സപ്‌­ത­തി കഴി­ഞ്ഞ പ്രേം­ജി­ക്ക്‌. ചില ചെ­റു­കിട വേ­ല­ക്കാ­രന്‍ വേ­ഷ­ങ്ങള്‍ മാ­ത്രം മല­യാ­ള­സി­നിമ മൂ­ല­യ്‌­ക്കി­ട്ടി­രു­ന്ന പ്രേം­ജി അവാര്‍­ഡു നേ­ടി­യ­ത്‌ അക്ഷ­രാര്‍­ത്ഥ­ത്തില്‍ മല­യാ­ള­ത്തെ വി­സ്‌­മ­യി­പ്പി­ച്ചു. അവാര്‍­ഡി­നു­ശേ­ഷ­വും പ്രേം­ജി­ക്ക്‌ ഒരു­വേ­ഷം പോ­ലും കി­ട്ടി­യി­ല്ല. അവാര്‍­ഡി­നു­മുന്‍­പും പിന്‍­പും സി­നി­മ­യില്‍ താ­ര­മോ സ്ഥി­ര­സാ­ന്നി­ദ്ധ്യ­മോ ആകാന്‍ അദ്ദേ­ഹ­ത്തി­നു കഴി­ഞ്ഞി­ല്ല.

ഇ­ത്ര­യും അവാര്‍­ഡു­കള്‍­ക്കു ശേ­ഷം, സത്യ­ത്തില്‍ ഈ മതി­ലു­പൊ­ളി­ഞ്ഞ­ത്‌ സു­ന്ദ­ര­നും സു­മു­ഖ­നും നാ­യ­ക­നും സൂ­പ്പര്‍­താ­ര­വു­മായ മമ്മൂ­ട്ടി­ക്ക്‌ 1989ല്‍ ദേ­ശീയ അവാര്‍­ഡു കി­ട്ടു­ന്ന­തോ­ടെ­യാ­ണ്‌. വട­ക്കന്‍ വീ­ര­ഗാ­ഥ, മതി­ലു­കള്‍ എന്നീ ചി­ത്ര­ങ്ങള്‍­ക്കാ­യി­രു­ന്നു അ­വാര്‍­ഡ്‌. മതി­ലു­കള്‍ എന്ന ചി­ത്ര­ത്തി­ലൂ­ടെ സത്യ­ത്തില്‍ മതി­ലു­കള്‍ പൊ­ളി­ച്ചി­ട്ട­ത്‌ മമ്മൂ­ട്ടി­യാ­ണ്‌. അതി­നു­ശേ­ഷം, ­മോ­ഹന്‍­ലാല്‍, സു­രേ­ഷ്‌ ഗോ­പി, ബാ­ല­ച­ന്ദ്ര­മേ­നോന്‍, ­മു­ര­ളി­ എന്നീ താ­ര­ങ്ങള്‍­ക്ക്‌ മല­യാ­ള­ത്തില്‍­നി­ന്നു മി­ക­ച്ച നട­നു­ള്ള ദേ­ശീയ അവാര്‍­ഡു കര­ഗ­ത­മാ­യി­.
­

ലോ­റി­യി­ലെ അഭി­ന­യ­ത്തി­നു സം­സ്ഥാ­നഅ­വാര്‍­ഡു നേ­ടിയ അച്ചന്‍­കു­ഞ്ഞാ­യി­രു­ന്നു അവാര്‍­ഡി­ന്റെ കാ­ര്യ­ത്തില്‍ എല്ലാ­വ­രെ­യും വി­സ്‌­മ­യി­പ്പി­ച്ച പ്ര­തി­ഭ. കോ­ട്ട­യം ചന്ത­യി­ലെ ചു­മ­ട്ടു­കാ­ര­നാ­യി­രു­ന്ന അച്ചന്‍ കു­ഞ്ഞ്‌ സി­നി­മ­യി­ല്ലാ­താ­യ­പ്പോള്‍ കോ­ട്ട­യം ബോ­ട്ടു­ജെ­ട്ടി­യില്‍ പെ­ട്ടി­ക്ക­ട­യി­ട്ടും ജീ­വി­ച്ചു. മി­ക­ച്ച നട­നു­ള്ള അവാര്‍­ഡി­ന്‌ പരി­ഗ­ണി­ക്ക­പ്പെ­ട്ട കലാ­ഭ­വന്‍ മണി­യും ഇതേ­പോ­ലെ തെ­രു­വോ­ര­ത്തു­നി­ന്നാ­ണ്‌ സി­നി­മ­യി­ലേ­ക്ക്‌ എത്തി­യ­ത്‌.

അ­പ്പോള്‍ സലിം­കു­മാ­റി­ന്റെ വാ­ദ­ങ്ങ­ളൊ­ക്കെ പൊ­ളി­യു­ന്ന കാ­ഴ്‌­ച­യാ­ണു കാ­ണാ­നാ­കു­ന്ന­ത്‌. കി­ന്നാ­ര­ത്തു­മ്പി­കള്‍ പോ­ലു­ള്ള പട­ങ്ങ­ളില്‍­പ്പോ­ലും സൈ­ഡ്‌­ട്രാ­ക്ക്‌ കോ­മ­ഡി കാ­ട്ടി കരി­യര്‍ ആരം­ഭി­ച്ച സലിം­കു­മാ­റി­ലെ നല്ല നട­നെ തി­രി­ച്ച­റി­യു­ക­യും പ്രേ­ാ­ത്സാ­ഹി­പ്പി­ക്കു­ക­യും ചെ­യ്‌­ത, അറി­യു­ക­യും ആദ­രി­ക്കു­ക­യും ചെ­യ്‌ത മല­യാ­ള­ത്തി­ലെ സം­വി­ധാ­യ­ക­രോ­ടും തി­ര­ക്ക­ഥാ­കൃ­ത്തു­ക­ളോ­ടും പ്രേ­ക്ഷ­ക­രോ­ടു­മു­ള്ള അവ­ഹേ­ള­നം പോ­ലെ­യാ­ണ്‌ അദ്ദേ­ഹ­ത്തി­ന്റെ ഇന്റര്‍­വ്യൂ­ക­ളില്‍ പല­തും­.

ഇ­തി­നൊ­ക്കെ­പ്പു­റ­മേ, ഒന്നു­ണ്ട്‌. അവാര്‍­ഡു­കള്‍ സ്വാ­ധീ­ന­ത്തി­ന്റെ പിന്‍­ബ­ല­ത്തില്‍ നട­ക്കാ­റു­ണ്ട്‌ എന്ന­ത്‌ പല­പ്പോ­ഴും കേ­ട്ടു­കേള്‍­ക്കാ­റു­ള്ള ഒന്നാ­ണ്‌. അതി­ലെ വസ്‌­തു­ത­ക­ളെ­യും നെ­ല്ലി­നെ­യും പതി­രി­നെ­യും തല്‍­ക്കാ­ലം ചി­ക­യു­ന്നി­ല്ല. സലിം­കു­മാ­റി­ന്‌ അവാര്‍­ഡു കി­ട്ടി­യ­ത്‌ സ്വാ­ധീ­നം ചെ­ലു­ത്താന്‍ ശക്തി­യി­ല്ലാ­ത്ത­വര്‍­ക്കും ഇതൊ­ക്കെ കി­ട്ടും എന്ന­തി­ന്റെ തെ­ളി­വാ­ണെ­ന്നും എടു­ത്തു­പ­റ­യ­പ്പെ­ടു­ന്നു.
ഈ ലേ­ഖ­കന്‍ ഒരു­ത­ര­ത്തി­ലും സലിം­കു­മാര്‍ സ്വാ­ധീ­നം ചെ­ലു­ത്തി ഒര­വാര്‍­ഡ്‌ ഒപ്പി­ച്ചെ­ടു­ത്തു എന്നു പറ­യു­ക­യ­ല്ല, പക്ഷേ, സ്വാ­ധീ­നം ചെ­ലു­ത്താന്‍ പറ്റാ­ത്ത ഒരാ­ളാ­ണ്‌ സലിം­കു­മാ­റെ­ന്ന്‌ ഒരു വാ­ദം നി­ല­വി­ലു­ണ്ടെ­ങ്കില്‍, അതു നി­ല­നി­ല്‌­ക്ക­ത്ത­ക്ക­ത­ല്ല എന്നേ പറ­യു­ന്നു­ള്ളൂ­.
­

മ­മ്മൂ­ട്ടി­യോ മറ്റോ സ്വാ­ധീ­നം ചെ­ലു­ത്താന്‍ ശ്ര­മി­ച്ചാല്‍, പി­ണ­റാ­യി വി­ജ­യന്‍ വഴി, പ്ര­കാ­ശ്‌ കാ­രാ­ട്ടു വഴി­യൊ­ക്കെ വേ­ണ്ടി­വ­രും­... അതു­ത­ന്നെ, പി­ന്തു­ണ­വേ­ണ്ടാ­ത്ത­തു­കൊ­ണ്ട്‌ കേ­ന്ദ്രം കേള്‍­ക്കാ­നും വഴി­യി­ല്ല.

എ­ന്നാല്‍, സലിം­കു­മാ­റി­ന്റെ കാ­ര്യം അങ്ങ­നെ­യ­ല്ല. കേ­ന്ദ്ര പ്ര­തി­രോ­ധ­മ­ന്ത്രി എ.­കെ. ആന്റ­ണി­യെ­യോ സം­സ്ഥാ­ന­മു­ഖ്യ­മ­ന്ത്രി ഉമ്മന്‍ ചാ­ണ്ടി­യെ­യോ നേ­രി­ട്ടു ഫോണ്‍ വി­ളി­ച്ച്‌, തങ്ക­ച്ചാ­യാ­... അല്ലെ­ങ്കില്‍ കു­ഞ്ഞൂ­ഞ്ഞ­ച്ച­യാ­... നമ്മു­ടെ ഒരു പട­മു­ണ്ട്‌... എന്തെ­ങ്കി­ലും ചെ­യ്യാന്‍ പറ്റു­മോ എന്നു ചോ­ദി­ക്കാ­നു­ള്ള അടു­പ്പം ഇത്ത­രം സം­സ്ഥാന-ദേ­ശീയ കോണ്‍­ഗ്ര­സ്‌ നേ­താ­ക്ക­ളു­മാ­യി സലിം­കു­മാ­റി­നു­ണ്ട്‌.
­താ­നൊ­രു കോണ്‍­ഗ്ര­സാ­ണെ­ന്നു തു­റ­ന്നു­പ­റ­യു­ന്ന, ജീ­വി­ച്ചി­രി­ക്കു­ന്ന രണ്ടേ­ര­ണ്ടു മല­യാ­ളി­ന­ട­ന്മാ­രില്‍ ഒരാ­ളാ­ണ് സലിം­കു­മാര്‍. അദ്ദേ­ഹം ഒരു സ്വാ­ധീ­ന­വും ചെ­ലു­ത്തി­യെ­ന്ന്‌ ഈ ലേ­ഖ­നം ആരോ­പി­ക്കു­ന്നി­ല്ല. അതി­നു­ള്ള പ്രാ­പ്‌­തി അദ്ദേ­ഹ­ത്തി­നി­ല്ല എന്ന വാ­ദ­ത്തെ ഖണ്‌­ഡി­ക്കുക മാ­ത്ര­മേ ചെ­യ്യു­ന്നു­ള്ളൂ­.
­

മാ­തൃ­ഭൂ­മി അഭി­മു­ഖ­ത്തില്‍ സലിം­കു­മാര്‍ വി­വ­ര­മു­ള്ള­വ­രും വി­വ­ര­മി­ല്ലാ­ത്ത­വ­രു­മായ മനു­ഷ്യ­രെ സൈ­ദ്ധാ­ന്തി­ക­വും താ­ത്ത്വി­ക­വു­മാ­യി നാ­ലാ­യി തരം­തി­രി­ക്കു­ന്നു­ണ്ട്‌.
  1. ­വി­വ­ര­മു­ണ്ട്‌, വി­വ­ര­മു­ണ്ടെ­ന്ന വി­വ­ര­മു­ണ്ട്‌.
  2. ­വി­വ­ര­മു­ണ്ട്‌, വി­വ­ര­മു­ണ്ടെ­ന്ന വി­വ­ര­മി­ല്ല.
  3. ­വി­വ­ര­മി­ല്ല, വി­വ­ര­മി­ല്ലെ­ന്ന വി­വ­ര­മി­ല്ല.
  4. ­വി­വ­ര­മി­ല്ല, വി­വ­ര­മി­ല്ലെ­ന്ന വി­വ­ര­മു­ണ്ട്‌.
ഈ നാ­ലു­കൂ­ട്ട­രില്‍ ആദ്യ­ത്തെ­യും അവ­സാ­ന­ത്തെ­യും കൂ­ട്ട­രെ­ക്കൊ­ണ്ട്‌ ഉപ­ദ്ര­വ­മൊ­ന്നു­മി­ല്ലെ­ന്നും നടു­ക്ക­ത്തെ രണ്ടു­കൂ­ട്ട­രെ­യും കൊ­ണ്ടു പൊ­റു­തി­മു­ട്ടി­പ്പോ­കു­മെ­ന്നും തു­ടര്‍­ന്നു സലിം­കു­മാര്‍ വി­ശ­ദീ­ക­രി­ക്കു­ന്നു­.

അ­വാര്‍­ഡു­കോ­ലാ­ഹ­ല­വും സലിം­കു­മാ­റി­ന്റെ ഗീര്‍­വാ­ണ­ങ്ങ­ളും കേള്‍­ക്കു­മ്പോള്‍ സലിം­കു­മാ­റി­നെ ആദ്യ­ത്തെ­യും അവ­സാ­ന­ത്തെ­യും ഗണ­ങ്ങ­ളില്‍ പെ­ടു­ത്താന്‍ തോ­ന്നു­ന്നി­ല്ല. മൂ­ന്നും നാ­ലും ഗണ­ങ്ങ­ളില്‍ ഏതി­ലാ­ണു സലിം­കു­മാര്‍ പെ­ടു­ന്ന­തെ­ന്നു തല്‍­ക്കാ­ലം ഞാന്‍ പറ­യാ­നു­മു­ദ്ദേ­ശി­ക്കു­ന്നി­ല്ല.

കടപ്പാട്: അബൂബക്കര്‍ 

Sunday 29 May 2011

നാട്ടുകാര്‍ എന്തു വിചാരിക്കും?

നാട്ടുകാര്‍ എന്തു വിചാരിക്കും??... അതെ.. മലയാളികളെ എന്നും പല പ്രവൃത്തികളില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുള്ള ചോദ്യം ആണിത്. ചിലപ്പോള്‍ നമ്മള്‍ എന്തെങ്കിലും ചെയ്യാന്‍ തുടങ്ങുമ്പോള്‍ നമ്മുടെ മനസ്സിനുള്ളിലെ ഒരു കോണില്‍ നിന്നും നമ്മള്‍ തന്നെ നമ്മളോടു ചോദിക്കും.."ഞാന്‍ ഇതു ചെയ്‌താല്‍ നാട്ടുകാര്‍ എന്തു വിചാരിക്കും?".. അതോടെ... ഠിം...!! പിന്നെ ആ പരിപാടി അവിടെ ഉപേക്ഷിക്കും.

എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ നമ്മള്‍ വളരെ ശരി എന്ന് മനസ്സിനു തോന്നിയ കാര്യമായിരിക്കും ചെയ്യുന്നത്. പക്ഷെ അതു ചെയ്തുകൊണ്ടിരിക്കുംബോഴായിരിക്കും വേറെ ആരുടെയെങ്കിലും വരവ്. അയാള്‍ ചോദിക്കും.. "അല്ല മോനെ.. നാട്ടുകാര്‍ എന്തു വിചാരിക്കും?".. ഈ ചോദ്യം കേള്‍ക്കുന്നതോടെ നമ്മള്‍ ആ പരിപാടിയും അവിടെ ഉപേക്ഷിക്കും.

ഉദാഹരണത്തിന്: 
ഞാന്‍ ഈ ഡ്രസ്സ് ധരിച്ചാല്‍ നാട്ടുകാര്‍ എന്തു വിചാരിക്കും?
ഞാന്‍ ഇങ്ങിനെ മുടി ചീകിവച്ചാല്‍ നാട്ടുകാര്‍ എന്തു വിചാരിക്കും?
ഞാന്‍ അവളോട്‌/അവനോട് സംസാരിച്ചാല്‍ നാട്ടുകാര്‍ എന്തു വിചാരിക്കും?
ഞാന്‍ ഇന്ന് പാര്‍ട്ടിക്കു പോയാല്‍ നാട്ടുകാര്‍ എന്തു വിചാരിക്കും?
ഞാന്‍ ഇന്ന് പാര്‍ട്ടിക്കു പോയില്ലെങ്കില്‍ നാട്ടുകാര്‍ എന്തു വിചാരിക്കും?
അങ്ങിനെ പല പല ചോദ്യങ്ങള്‍.

സത്യത്തില്‍ മലയാളികള്‍ക്ക്‌ സമൂഹത്തെ പേടിയാണോ? എന്തിനാണ് പേടിക്കുന്നത്? ചിലപ്പോള്‍ ഒരു നല്ല കാര്യം ചെയ്യുംബോഴായിരിക്കും ഈ ചോദ്യം നമ്മുടെ ചെവിയില്‍ പതിക്കുക.. ചിലപ്പോള്‍ ചീത്ത കാര്യം ചെയ്യുമ്പോഴും.

ആദ്യമായി നമുക്ക്‌ നമ്മളില്‍ തന്നെ ഒരു വിശ്വാസം ഉണ്ടാകണം. നമ്മള്‍ ചെയ്യുന്നത് നല്ലതാണു എന്ന് നമുക്ക് തന്നെ ബോധ്യം ഉണ്ടാകണം. നാട്ടുകാര്‍ എന്തോ വിചാരിചോട്ടെ. നമ്മള്‍ നമുക്ക്‌ നല്ലത് എന്ന് തോന്നുന്ന പാതയിലൂടെ നടക്കുക.

മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്നത് നല്ലത് തന്നെ. പക്ഷെ അധികമായാല്‍ അമൃതും വിഷം എന്നാണല്ലോ പ്രമാണം. പല അന്തര്മുഖന്മാരെയും ശ്രദ്ധിച്ചാല്‍ നമുക്കു മനസ്സിലാക്കാം "നാട്ടുകാര്‍ എന്തു വിചാരിക്കും" എന്നുള്ള ചോദ്യം അവരെ വളരെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന്‍. ചിലപ്പോള്‍ അവര്‍ അന്തര്‍മുഖ സ്വഭാവമുള്ളവര്‍ ആയിത്തീരാന്‍ ഈ ചോദ്യം വളരെയധികം കാരണമായിരിക്കാം. അതുകൊണ്ട് നമ്മള്‍ കഴിവതും ഈ ചോദ്യത്തിന് ഇരകള്‍ ആയിത്തീരാതിരിക്കുക. എന്നു വച്ച് സ്വന്തം കാര്യം മാത്രം നോക്കണം എന്നല്ല ഞാന്‍ പറഞ്ഞു വരുന്നത്. നമുക്ക്‌ ശരി എന്നു തോന്നുന്നത് ചെയ്യുക. പക്ഷെ നമ്മുടെ ശരി സമൂഹത്തിന്റേയും ശരി ആയിരിക്കണം എന്നു മാത്രം. ചിലര്‍ അവരുടെ ശരി മാത്രം നോക്കി ജീവിക്കുന്നതു കൊണ്ടാണ് ഇന്ന് തീവ്രവാദം ഉണ്ടാകുന്നത്. അതുകൊണ്ട്, സമൂഹത്തിന്‍റെ കേട്ടുറപ്പുകളെ മുറിപ്പെടുത്തുന്നതരത്തിലുള്ള ശരികളൊന്നും ആരും ചിന്തിക്കരുത്‌.

എന്നാല്‍ പിന്നെ.. നാട്ടുകാര്‍  എന്തെങ്കിലും വിചാരിചോട്ടെ.. അല്ലേ?? 
അവന്മാരോട് പോയി പണി നോക്കാന്‍ പറ.. 
ഹല്ല പിന്നെ..

Friday 27 May 2011

സന്തോഷകരമായ കുടുംബ ജീവിതത്തിനു, ചില മാര്‍ഗരേഖകള്‍...



1. ഭാര്യയെ 'എടി', 'നീ' എന്നൊക്കെ വിളിക്കുന്നതിനു പകരം 'കുട്ടാ, കുട്ടാ' എന്ന് മാത്രമേ വിളിക്കാവൂ. സംതൃപ്ത ദാമ്പത്യത്തിനു ശ്രീമാന്‍ കാലച്ചന്ദ്ര മേനോന്‍ എഴുതിയ 'ഏപ്രില്‍ പതിനെട്ട്' എന്ന മനശാസ്ത്ര നോവലില്‍ ഇത് പരാമര്‍ശിക്കുന്നുണ്ട്.

2. രാവിലെ എഴുന്നേറ്റു പല്ലുപോലും തേയ്ക്കാതെ ഇഡലിയും ചമ്മന്തിയും അടിച്ചു കേറ്റുമ്പോള്‍ 'കുട്ടാ എന്നെ വിളിക്കാതിരുന്നതെന്താ, ചട്ടിനിയ്ക്ക് തേങ്ങ ഞാന്‍ തിരുമ്മി തരുമായിരുന്നല്ലോ' എന്ന് പറയുക. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ തേങ്ങ തിരുമ്മേണ്ട യാതൊരു ആവശ്യവുമില്ല. പൊട്ടിയായ ഭാര്യ ഈ കമെന്റു കൊണ്ട് തന്നെ ത്രിപ്തയായിക്കൊള്ളും.

3. പത്രം വായിക്കുമ്പോള്‍, മുഴുവനും പേജും ഇറുക്കിപ്പിടിചോണ്ടിരിക്കാതെ ആ മെട്രോ മനോരമയുടെ പേജെങ്കിലും ഭാര്യയ്ക്ക് കൊടുക്കുക. രണ്ടു മിനിട്ട് കൊണ്ട് വായന കഴിഞ്ഞു തിരിച്ചു കിട്ടും. ഇല്ലെങ്കില്‍, 'ഈ വീട്ടില്‍ എനിക്ക് പത്രം പോലും വായിക്കാന്‍ കിട്ടുന്നില്ല' എന്ന് തുടങ്ങുന്ന ഒരു രണ്ടു മണിക്കൂര്‍ വഴക്ക് പ്രതീക്ഷിക്കാം.

4. സത്യസന്ധതയ്ക്ക് ദാമ്പത്യ ജീവിതത്തില്‍ വലിയ പ്രാധാന്യമില്ല. ഭാര്യുണ്ടാക്കിയ കാശ്മീരി ചില്ലി കൊപ്പെന്‍ ചിക്കെന്‍ വായിവെക്കാന്‍ പോലും കൊള്ളില്ലെങ്കിലും ആ കാര്യം മിണ്ടിപ്പോകരുത്‌. നിങ്ങള്ക്ക് തീരെ കഴിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ 'ഇത് ഞാന്‍ പൊതിഞ്ഞു ഓഫിസില്‍ കൊണ്ടുപോകാം, സുഹൃത്തുക്കള്‍ക്കും നല്കാമല്ലോ' എന്ന് പറയുക. ഓഫിസിലേക്കുള്ള വഴിയില്‍ ഇത് ഭാര്യയറിയാതെ കളയാം. അതല്ല, ഇനി നിങ്ങള്ക്ക് ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടെകില്‍ ഇതെന്റെ ഭാര്യയുണ്ടാക്കിയ കാശ്മീരി ചില്ലി കൊപ്പെന്‍ ചിക്കെന്‍ ആണെന്ന് പറഞ്ഞു അവര്‍ക്ക് കൊടുത്തേക്കുക. ഭാര്യയേയും പ്രീതിപ്പെടുതാം, പ്രതികാരവുമാകാം.

5. ഭാര്യ തടിച്ചു വീപ്പക്കുറ്റി പോലെയാനിരിക്കുന്നതെങ്കിലും, 'കുട്ടാ നീ വല്ലാതെ മെലിഞ്ഞു പോയി' എന്നിടയ്ക്കിടെ പറയുക. താന്‍ കെട്ടിയവനെക്കാളും തടിച്ചുവെന്ന തോന്നലുള്ള ഭാര്യമാര്‍ കൂടുതല്‍ കുടുംബ വഴക്കുകള്‍ ഉണ്ടാക്കുന്നവരാനെന്നു തെളിഞ്ഞിട്ടുണ്ട്.

6. നിങ്ങള്‍ പരീക്ഷയ്ക്ക് പഠിക്കുന്ന കൊണ്സേന്‍ട്രെഷനില്‍ ഐ പി എല്‍ കാണുമ്പോള്‍ അവള്‍ ഓഫിസിലെ കണകുണ കാര്യങ്ങള്‍ പറയുകയാണെങ്കില്‍ 'നീ ഒന്ന് ചിലയ്ക്കാതിരിക്കാമോ' എന്നാവരുത് നിങ്ങളുടെ പ്രതികരണം. പറയുന്ന കാര്യങ്ങള്‍ക്ക് നിങ്ങള്‍ മറുപടി പറയണംന്ന് ഭാര്യയ്ക്ക് ഒരു നിര്‍ബന്ധവുമില്ലെന്നു മനസിലാക്കുക. ഇടയ്ക്കിടയ്ക്ക് മൂളിക്കൊടുതാല്‍ ധാരാളം മതിയാവും. ഇനി അതും നിങ്ങളുടെ ശ്രദ്ധ കളയുമെന്നുന്ടെങ്കില്‍ ഇടവിട്ടുള്ള മൂളലുകള്‍ ഒരു ടേപ്പില്‍ പകര്‍ത്തി ഭാര്യ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ഓണ്‍ ചെയ്തു വെച്ചേക്കുക. ടേപ്പിന്റെ കാര്യം ഭാര്യ അറിയാന്‍ പാടില്ലെന്ന് പ്രതേയ്കം പറയേണ്ടല്ലോ.

7. ഒരുമിച്ചിരുന്നു ടി വി കാണുമ്പോള്‍, വല്ലപ്പോഴും ആ ടി വി റിമോട്ട് പിടിക്കാന്‍ ഭാര്യയെ അനുവദിക്കുക. സ്ത്രീ പുരുഷ സമത്വത്തിന്റെ പ്രതീകമായിട്ടാണ് മിക്ക ഭാര്യമാരും ടി വി റിമോട്ടിനെ കാണുന്നത്. അത് കൊണ്ട് ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. പിടിക്കാന്‍ മാത്രം അനുവദിച്ചാല്‍ മതി. ചാനെല്‍ മാറ്റുന്നത് നിങ്ങള്ക്ക് തന്നെയാവാം.

8. വല്ലപ്പോഴും ഭാര്യയോടൊപ്പം ഒരു സില്ലി റൊമാന്റിക് സിനിമാ കാണുക. ഇത് നിങ്ങള്ക്ക് വളരെ പ്രയാസമുള്ള കാര്യമാണെങ്കിലും കുടുംബ ഭദ്രതയ്ക്ക് ഇതാവശ്യമാണ്. വല്ലാതെ ബോറടിക്കുന്നുടെങ്കില്‍ ചെറുതായി മയങ്ങാവുന്നതാണ്. ഇടവേളയ്ക്കു പോപ്‌ കോണ്‍, പഫ്സ്, തുടങ്ങിയവ വാങ്ങുന്നതും ഭാര്യയുടെ മനസ്സില്‍ നിങ്ങളുടെ ഇമേജു വര്‍ദ്ധിപ്പിക്കും.

9. ഭാര്യയുടെ സുഹൃത്തുക്കള്‍ വീട്ടില്‍ വരുമ്പോള്‍, കുശുംബികള്‍ 'എന്റെ ഭര്‍ത്താവോ നിന്റെ ഭര്‍ത്താവോ മെച്ചം' എന്ന് അളക്കാന്‍ വരുന്നതാണെന്ന് മനസിലാക്കി ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കുക. 'കുട്ടനില്ലെങ്കില്‍ എന്റെ ജീവിത കൊഞ്ഞാട്ടയായിപ്പോയേനെ' എന്ന ലൈനില്‍ കത്തി വയ്ക്കുക. കൂട്ടത്തില്‍ സുന്ദരികള്‍ ഉണ്ടെങ്കില്‍ അവരെ അവഗണിച്ചു വിരൂപകളോട് മാത്രം സംസാരിക്കുക. ഓര്‍ക്കുക, നൈമിഷിക സുഖമല്ല ജീവിതകാലം മൊത്തമുള്ള സമാധാനമാണ് നിങ്ങളുടെ ലക്‌ഷ്യം.

10. ഇടയ്ക്കിടയ്ക്ക്, 'കുട്ടാ സഹായിക്കണോ, കുട്ടാ സഹായിക്കണോ' എന്ന് അങ്ങോട്ട്‌ ചോദിച്ചെക്കുക . നിങ്ങളുടെ സ്നേഹത്തില്‍ പുളകം കൊണ്ട് ഭാര്യ എല്ലാ പണികളും പൂര്‍വാധികം ഉത്സാഹത്തോടെ തന്നെ ചെയ്തോളും. ഓര്‍ക്കുക, സ്ത്രീകളുടെ സൈകോളജി പ്രകാരം പ്രവര്‍ത്തിയല്ല, വാചകമാണ് കുടുംബ ഭദ്രതയ്ക്ക് ആവശ്യം.

11. അന്തിമമായി, ഭാര്യയ്ക്ക് നിങ്ങളെ ഉപദേശിക്കാനും നല്ലവഴിക്കു നടത്താനുമുള്ള അവകാശമുണ്ടെങ്കിലും നിങ്ങള്ക്ക് തിരിച്ചു ആ അവകാശമില്ല എന്ന് മനസിലാക്കുക. വിവരക്കേടുകൊണ്ടു പോലും 'കുട്ടാ നീ ചെയ്തത് തെറ്റായിപ്പോയി' എന്ന് പറയാതിരിക്കുക. കാരണം, സ്ത്രീകളുടെ സൈകോളജി പ്രകാരം അവര്‍ ഒരിക്കലും തെറ്റ് ചെയ്യില്ല.

Thursday 26 May 2011

കഥയല്ലിതു ജീവിതം: മാനം കെടുത്തി കുടുംബത്തെ ചേര്‍ക്കുന്ന റിയാലിറ്റി ഷോ



അമൃതാ ടിവിയില്‍ കഥയല്ലിതു ജീവിതം എന്ന റിയാലിറ്റി ഷോയുടെ വാര്‍ഷികാചരണം നടക്കുന്നതു കണ്ടു. മെഗാസീരിയലുകളെ പോലും റേറ്റിങ്ങില്‍ കടത്തി വെട്ടുന്ന ജനപ്രിയ പരിപാടി എന്ന വിശേഷണത്തോടെയാണ് പരിപാടി തുടങ്ങുന്നതു തന്നെ. സ്ത്രീകളുടെ ശരീരപുഷ്ടി വര്‍ദ്ധിപ്പിക്കുന്ന ഒരു അല്‍ഭുതമരുന്നാണ് ഇതിന്റെ പ്രായോജകര്‍. പഴയകാല സിനിമാനടി വിധുബാലയാണ് അവതാരക സിനിമ കാണുന്ന ലാഘവത്തോടെ മനുഷ്യാവകാശ പ്രവര്‍ത്തകരെന്ന് പറയപ്പെടുന്നവരും അടുത്തൂണ്‍ പറ്റിയ നിയമ പണ്ഡിതരും വേദിയില്‍ കാഴ്ചക്കാരായി സന്നിഹിതരാണ്.
ദാമ്പത്യ, കുടുംബ പ്രശ്‌നങ്ങള്‍ കൌണ്‍സലിങ്ങ് നടത്തി പരിഹരിക്കുന്ന മാതൃകാ പരിപാടിയാണിതെന്നു അവതാരക പറയുന്നു .ഇത്തരം പ്രശ്‌നങ്ങളില്‍ പെടുന്നവരെ, അല്ലെങ്കില്‍ കുടുംബ കോടതിയില്‍ കേസ് കൊടുത്തിട്ടുള്ളവരെ, ബന്ധപ്പെട്ടാണു ഈ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്ന വാദിയെയും പ്രതിയെയും ഒരുമിച്ചിരുത്തിയുള്ള പരസ്യ വിചാരണയില്‍ പഴ്ചാത്തല സംഗീതം ശോകമായും ത്രില്ലിങ്ങ് ആയും മാറിമാറി വരുന്നു. കക്ഷികളുടെ മുഖഭാവങ്ങള്‍ പല വിധത്തില്‍ ഒപ്പിയെടുത്ത്, അവരുടെ വികാരവിക്ഷോഭങ്ങള്‍ വളരെ വ്യക്തമായി കാണിക്കുന്നുണ്ട് യാദൃശ്ചികമായി ഈ പരിപാടിയുടെ രണ്ടു വ്യത്യസ്ത എപ്പിസോഡുകള്‍ മുഴുവനായി കാണാനിടയായി.

വിചാരണവേദി 1

നിസ്സഹായതയുടെയും അവശതയുടെയും ആവരണമണിഞ്ഞ് ഒരു പുരുഷന്‍ , സാമാന്യം സൌന്ദര്യമുള്ള മുപ്പതുകളിലെത്തിയ ഒരു സ്ത്രീ , ഭാര്യാഭര്‍ത്താക്കന്മാരാണ് .പിന്നെ മക്കളായി ദുഖം ഘനീഭവിച്ച മുഖഭാവത്തോടെ 10 ഉം 12 ഉം വയസ്സായ രണ്ട് ആണ്‍കുട്ടികളും 5 വയസ്സില്‍ താഴെയുള്ള ഒരു പെണ്‍കുഞ്ഞും. അയല്‍ വീട്ടിലെ പയ്യനുമായി അവിഹിത ബന്ധം ആരോപിക്കപ്പെട്ടിരിക്കുകയാണ് സ്ത്രീയുടെ മേല്‍. അതില്‍ ഒരു ആണ്‍കുട്ടിയോട് ചോദിക്കുന്നുണ്ട് എന്താണ് അമ്മയെ ഇഷ്ടമല്ലാത്തതെന്ന്. അല്പം വൈഷമ്യത്തോടെ ആ കുട്ടി അമ്മ ചീത്തയാണെന്നു പറയുന്നു .അതിനു ശേഷം രാത്രി സമയങ്ങളില്‍ അയല്‍ വീട്ടിലെ പയ്യനുമായി സംസാരിക്കുന്നത് കണ്ടുവെന്ന ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ ശരിയാണൊ എന്നന്വേഷിക്കുകയാണ് അവതാരക


ഭാര്യ: ഒരിക്കല്‍ രാത്രിയില്‍ ആ പയ്യനുമായി സംസാരിക്കുന്നതു കണ്ടിട്ടുണ്ട് .
അവതാരക: രാത്രി എത്ര സമയമായിക്കാണും ?
ഭാര്യ: ഒരു രണ്ടു മൂന്നു മണിയോടടുപ്പിച്ച് .
അവതാരക: ആ സമയത്തു നിങ്ങളെന്താണ് സംസാരിച്ചതു ?
ഭാര്യ: പിറ്റേ ദിവസം തേങ്ങ ഇടുന്ന കാര്യമായിരുന്നു .

പാതിരാത്രി 2 മണിക്കു അയലത്തെ യുവാവുമായി തേങ്ങയിടുന്ന കാര്യമാണ് സംസാരിച്ചതു എന്നുള്ളത് വലിയൊരു ഫലിതത്തിന്റെ ഫലമാണു ഉണ്ടാക്കുക. അവതാരകയും നിയമജ്ഞരുമെല്ലാം അടക്കിപ്പിടിച്ച ചിരിയോടെ പരസ്പരം നോക്കുന്നു . പരിപാടിയില്‍ പങ്കെടുക്കുന്നവരെ അണിയറയില്‍ വെച്ചു തന്നെ എല്ലാ കാര്യങ്ങളും ചോദിച്ചു ഒരു ചെറിയ തയ്യാറെടുപ്പുകള്‍ നടത്തി തന്നെ മാത്രമെ ക്യാമറക്കു മുന്നില്‍ പ്രത്യക്ഷപ്പെടുത്തു എന്നിരിക്കെ ഇത്തരത്തില്‍ മനപ്പൂര്‍വ്വമായ രംഗങ്ങള്‍ സൃഷ്ടിക്കുന്നത് ജനപ്രിയ പരിപാടിയുടെ ഫോര്‍മുലയിലെ നര്‍മ്മവും കണ്ണീരുമെല്ലാം സമാസമം ചേര്‍ത്തെടുക്കാനാവണം. പക്ഷെ വിദ്യാഭ്യാസം കുറഞ്ഞ ഒരു നാട്ടുമ്പുറത്തുകാരിയുടെ നിഷ്‌കളങ്കതയെ ചൂഷണം ചെയ്തു നര്‍മ്മം നിറക്കുമ്പോള്‍ ആ നിമിഷത്തില്‍ കണ്ണീരോടെ തല താഴ്ത്തിയിരിക്കുന്ന രണ്ടു കൊച്ചു കുട്ടികളുടെ ഭാവി തകര്‍ന്നു പോയിട്ടുണ്ടാകും. ഒരു സ്ത്രീയുടെ പരപുരുഷ ബന്ധം പൊതു വേദിയില്‍ തെളിയിച്ചിട്ടാണ് ദമ്പതികളെ ഒരുമിപ്പിച്ചെന്നു ഗീര്‍വാണം മുഴക്കുന്നത്.

വിചാരണ വേദി 2
മകള്‍ പിഴച്ചുപോയെന്നു ആരോപിക്കുന്ന ഒരമ്മയും അച്ഛനും ആണ് ഇത്തവണ വേദിയില്‍ ഉള്ളത്. മകളുടെ പേരും ജോലി ചെയ്യുന്ന സ്ഥാപനവും വിലാസവും എല്ലാം പരസ്യമായി തന്നെ വെളിപ്പെടുത്തുന്നുണ്ട് . ബാങ്ക്‌ലൂരില്‍ ഒറാക്കിള്‍ സോഫ്റ്റ് വയര്‍ കമ്പനിയില്‍ എഞ്ചിനീയറായ ശ്യാമ എന്ന പെണ്‍കുട്ടിയാണ് കഥാപാത്രം. എതിര്‍ കക്ഷിക്കാരിയായ ശ്യാമ വന്നിട്ടില്ല. .ശ്യാമ വരാത്തതിനു പകരമായി ആ പെണ്‍ കുട്ടിയുടെ നിരവധി ഫോട്ടോഗ്രാഫുകള്‍ ഉണ്ട് .പ്രധാന ആരോപണങ്ങള്‍, അച്ഛനുമമ്മക്കും ചിലവിനു കൊടുക്കുന്നില്ല, ആധുനികഭ്രമമുള്ളത് കൊണ്ടു പഴഞ്ചന്മാരായ മാതാപിതാക്കളെ നോക്കുന്നില്ല, പെണ്‍കുട്ടി ദുര്‍ന്നടപ്പുകാരിയാണ് എന്നൊക്കെയാണ് .ഇടക്കിടെ ശ്യാമയുടെ ഫോട്ടോഗ്രാഫുകള്‍ സ്‌ക്രീനില്‍ കാണിക്കുന്നുണ്ട്. ജീന്‍സും ടോപ്പുമണിഞ്ഞ ഒരു ഫോട്ടോയെ ആധുനിക ഭ്രമത്തിന്റെ ലക്ഷണമായി വിലയിരുത്തി, അവതാരക മാതാപിതാക്കളുടെ വാദം സമ്മതിക്കുന്നുമുണ്ട്. പിന്നെ കുറച്ചു നേരം അമ്മയുടെ വകയാണ് കൂട്ടുകാരിയുമായി ചേര്‍ന്നു മാതാപിതാക്കളെ അനുസരിക്കുന്നില്ല, കാമുകനുമായി വഴിവിട്ട ബന്ധമുണ്ട് എന്നിങ്ങനെ പെണ്‍കുട്ടിയുടെ ദുര്‍ന്നടത്തയെക്കുറിച്ചുള്ള വിവരണങ്ങളാണ്. ചില സമയങ്ങളില്‍ വിവരണത്തിന്റെ ആഘാതം താങ്ങാനാകാതെ ‘ഇങ്ങനെയും പെണ്മക്കളോയെന്ന്’ അവതാരക ആശ്ചര്യപ്പെടുന്നുണ്ട്. പശ്ചാത്തലത്തില്‍ ദ്രുതതാളത്തിലുള്ള സംഗീതം .
അവസാനം മകളെ വഴി തെറ്റിച്ച കൂട്ടുകാരിയെ, ‘ലൈവാ’യി ഫോണില്‍ വിളിക്കുന്നു. ഇതിനായി ഫോണില്‍ സംസാരിക്കുന്ന ആളുകളുടെ സമ്മതം വാങ്ങുന്നില്ല. കൂട്ടുകാരി പറയുന്നു:
ആ കുട്ടിയെന്റെ കൂട്ടുകാരിയായിരുന്നു ഇപ്പോള്‍ അല്ല. ആ പെണ്‍കുട്ടിക്കു ഒരു പ്രണയമുണ്ടായിരുന്നു അതു അമ്മയുടെ സമ്മതമില്ലാത്തതിനാല്‍ നടന്നില്ല എന്നിട്ടും ആ അമ്മ തന്നെ മകള്‍ പലരുമായി കിടക്ക പങ്കിടുന്നവളാണെന്നു പറഞ്ഞു നടക്കുകയും അങ്ങനെ ആ കുട്ടിയെ പരമാവധി ആളുകളുടെ മുന്നില്‍ അപമാനിക്കുകയും ചെയ്തു. അതും പോരാഞ്ഞു ബാങ്ക്‌ലൂരിലെ ഓറാക്കിള്‍ കമ്പനിയില്‍ ഉള്ള ജോലി കളയിച്ചു മകളെ കുത്തുപാളയെടുപ്പിക്കാനാണ് ശ്യാമയുടെ അമ്മയുടെ ശ്രമം. എന്റെ പഴയ കൂട്ടുകാരിയാണെന്നതിന്റെ പേരില്‍ മാത്രം അവരുടെ കുടുംബ പ്രശ്‌നത്തില്‍ പോലീസിനെക്കൊണ്ടു പോലും വിളിപ്പിച്ചു ചോദ്യം ചെയ്തു. ഇനിയും ഇത്തരം കാര്യങ്ങളില്‍ ഇടപെടുത്തരുതെന്ന് അപേക്ഷിക്കുകയാണ് ‘
അടുത്തതായി ശ്യാമ. ഫോണ്‍ എടുത്തപ്പോള്‍ തന്നെ ഇംഗ്ലീഷിലാണ് ശ്യാമ സംസാരിച്ചു തുടങ്ങിയത് , മാന്യമായ രീതിയില്‍ തന്നെ. അമൃതാ ടി വി യില്‍ നിന്നാണ് ഒരു പ്രോഗ്രാമില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയപ്പോള്‍ പ്രാങ്ക് കോളാണോ എന്ന് അവര്‍ സംശയം ചോദിച്ചു. ആ സമയത്തു അവതാരകയായ വിധുബാലയുടെ ആത്മാഭിമാനം ഉണര്‍ന്നു. മലയാളികളെല്ലാം അറിയുന്ന പ്രസിദ്ധസിനിമാതാരമാണ് താനെന്നും കുട്ടി ജനിക്കുന്നതിന് മുമ്പേ തന്നെ നടിയാണെന്നും പറഞ്ഞപ്പോള്‍ പെണ്‍കുട്ടി താനങ്ങനെയല്ല ഉദ്ദേശിച്ചതെന്നും ചാനലില്‍ നിന്നാണ് എന്നു പറഞ്ഞു വരുന്ന പ്രാങ്ക് കോളുകളെക്കുറിച്ചാണ് സംശയം പ്രകടിപ്പിച്ചതെന്നും വ്യക്തമാക്കി.
അടുത്തതായി പെണ്‍കുട്ടിയെക്കുറിച്ചുള്ള ആരൊപണങ്ങളുടെ നിജസ്ഥിതി അറിയാനാണ് വിളിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ ഇത്തരത്തില്‍ ഒരു ആരോപണമുണ്ടെങ്കില്‍ ജുഡീഷ്യറിയും നിയമ വ്യവസ്ഥയും കൈകാര്യം ചെയ്യേണ്ട കാര്യമാണെന്നും, അതു ചാനലുകള്‍ ഏറ്റെടുക്കുന്നത് ശരിയല്ലെന്നും പറഞ്ഞ് ആ കുട്ടി സൂചിപ്പിച്ചു. ഇത്തരം സ്വകാര്യതകള്‍ ചോദിക്കേണ്ട കാര്യങ്ങള്‍ ഒരു കൂട്ടം ആളുകള്‍ക്കു മുന്നില്‍ പരസ്യമായി പറയേണ്ടവയല്ലെന്നും തന്നെ മുന്‍ കൂട്ടി അറിയിക്കാതെ ഈ ഫോണ്‍ സംഭാഷണം പരസ്യമാക്കിയത് ശരിയായില്ലെന്നും ആ പെണ്‍കുട്ടി മാന്യമായി തന്നെ പറഞ്ഞു. എന്നിട്ടും, ഔചിത്യബോധം തൊട്ടു തീണ്ടാത്ത അവതാരക പ്രശ്‌നത്തില്‍ പെണ്‍കുട്ടിയുടെ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയാണ്. തനിക്കു അരമണിക്കൂറിനകം ഓഫീസിലെത്തേണ്ടതുണ്ടെന്നും അതിനാല്‍ നാളെ സംസാരിക്കാമെന്നും പറഞ്ഞ് കുട്ടി ഫോണ്‍ കട്ട് ചെയ്തു.
ആ പെണ്‍കുട്ടി എന്തോ മഹാപരാധം ചെയ്ത മട്ടില്‍ അവതാരക പ്രേക്ഷകന് നേരേ നോക്കുന്നു.
വേദിയിലുണ്ടായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ഉടന്‍ തന്നെ പ്രസ്താവിച്ചു: ആ പെണ്‍കുട്ടി അബ്‌നോര്‍മലാണ്. അകമ്പടിയായി അവതാരകയുടെ കണ്ടെത്തല്‍: കണ്ടോ ഇത്ര സമയം സംസാരിച്ചിട്ടും ഒരക്ഷരം മലയാളത്തില്‍ പറഞ്ഞില്ല, ഇതില്‍ നിന്നു തന്നെ ആ പെണ്‍കുട്ടി അമ്മയെ മറന്നു പോയ ആധുനികഭ്രമമുള്ള ഒരു പെണ്‍കുട്ടിയാണെന്നു മനസ്സിലാവും അതിനാല്‍ കുട്ടിക്കു നല്ല കൌണ്‍സലിങ്ങ് ആവശ്യമാണ്. ഇപ്പറഞ്ഞതു തല കുലുക്കി സമ്മതിക്കുന്ന നിയമപണ്ഡിതന്‍. ഇവരുടെ നീതിന്യായം ഇതാണെങ്കില്‍ പദവിയിലിരിക്കുന്ന സമയത്തു എത്രയേറെ നിരപരാധികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടായിരിക്കണം.
ഇവിടെ ആര്‍ക്കാണ് കൌണ്‍സലിങ്ങ് കൊടുക്കേണ്ടത് ? ആരാണ് അബ്‌നോര്‍മല്‍ ?
മാന്യമായി ജീവിക്കുന്ന ഒരു പെണ്‍കുട്ടിയെ, ആ പെണ്‍കുട്ടിക്കു പറയാനുള്ളത് കേള്‍ക്കുന്നതിനു മുമ്പായി ഫോട്ടോയും വിവരങ്ങളും പരസ്യമാക്കി, ഒരു ദുര്‍ന്നടപ്പുകാരിയായി ഇവിടെ അവതരിപ്പിക്കുന്നു. പൊതു കക്കൂസുകളില്‍ പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പര്‍ എഴുതി വെക്കുന്ന മാനസിക രോഗികള്‍ ഇവരെക്കാള്‍ ഭേദമാണ്. മുന്‍കൂട്ടിയുള്ള സമ്മതമില്ലാതെ ഒരു വ്യക്തിയുമായി നടത്തുന്ന ഫോണ്‍ സംഭാഷണങ്ങള്‍ ലക്ഷക്കണക്കിനാളുകള്‍ക്കു മുമ്പില്‍ പരസ്യമാക്കുക, അതും ആ വ്യക്തിയുടെ സ്വഭാവശുദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. ഇത്തരം കാര്യങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യേണ്ടതല്ല എന്നു പറഞ്ഞതു കൊണ്ടു മാത്രം ആ പെണ്‍കുട്ടി അബ്‌നോര്‍മലാണെന്നാണ് ഇതില്‍ പങ്കെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തക വിലയിരുത്തിയത്. ഇത്തരക്കാര്‍ കല്പിക്കുന്ന മനുഷ്യാവകാശം ഏത് രീതിയിലുള്ളതാണ് എന്നു ഒരു പിടിയുമില്ല.

ബാങ്ക്‌ലൂരില്‍, സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഒരു പെണ്‍കുട്ടി ഇംഗ്ലീഷില്‍ സംസാരിച്ചപ്പോഴെക്കും അവതാരക അങ്ങു തീരുമാനിച്ചു അമ്മയെ മറക്കുന്ന ആധുനിക ഭ്രമക്കാരിയാണെന്ന് . മലയാളത്തില്‍ സംസാരിച്ചാലെ മാതൃസ്‌നേഹം അളക്കാനാവൂ എന്നുണ്ടായിരുന്നെങ്കില്‍ അവര്‍ക്കു ആ പെണ്‍കുട്ടിയോടു മലയാളത്തില്‍ സംസാരിക്കാന്‍ ആവശ്യപ്പെടാമായിരുന്നു അതിനു പകരം അവതാരക തന്റെ ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കാനെന്നോളം ഇംഗ്ലീഷില്‍ തന്നെയാണു തുടര്‍ന്നു സംസാരിച്ചത് . പെണ്‍കുട്ടി തെറ്റു ചെയ്തിട്ടില്ലെങ്കില്‍ ഈ പരിപാടിയില്‍ അതിന് മറുപടി പറയണമെന്നോ ഹാജരാകണമെന്നോ ആണ് അവതാരകയുടെ ഉത്തരവ്. ഇഷ്ടപ്പെട്ട ഒരാളുമായി വിവാഹത്തിനു സമ്മതിക്കാതെ കറവപ്പശുവിനെ പോലെ, 27 വയസ്സുള്ള ഒരു മകളെ നിര്‍ത്തിയിരിക്കുന്നതെന്നുളള തിരിച്ചൊരു ചോദ്യം ആരും ചോദിക്കുന്നില്ല. അമ്മ പരസ്യമായി പറയുന്ന ദുരാരോപണങ്ങള്‍ക്കു മറുപടി പരസ്യമായി പറഞ്ഞില്ലെങ്കില്‍ ആ പെണ്‍കുട്ടി ദുര്‍ന്നടപ്പുകാരിയാണ്!
ഏകപക്ഷീയമായ ഇത്തരം ആരൊപണങ്ങള്‍ പരസ്യമായി ഉന്നയിച്ച്, ആരോപണ വിധേയരെ ചാനലിലേക്കു ക്ഷണിക്കുകയാണ് നടത്തിപ്പുകാര്‍. തെരുവില്‍ പേനാക്കത്തിയുമായി നടക്കുന്ന കവലചട്ടമ്പിയുടെ ‘ആണാണെങ്കില്‍ വന്നു മുട്ടടാ ‘ എന്ന വെല്ലുവിളി പോലെയുള്ള ഒന്ന്. നിങ്ങള്‍ക്കെതിരെയുള്ള ആരൊപണങ്ങള്‍ തെറ്റാണെന്നു നിങ്ങള്‍ ഇവിടെ വന്നു പരസ്യമായി തെളിയിക്കണം. അതിനു വേണ്ടി നിങ്ങള്‍ക്കെതിരെ ആരോപണമുന്നയിച്ച വ്യക്തിയുമായി നിങ്ങള്‍ക്കുള്ള പ്രശ്‌നങ്ങള്‍ പരസ്യമായി വിഴുപ്പലക്കണം. അല്ലാത്ത പക്ഷം നിങ്ങള്‍ തെറ്റുകാരന്‍/ തെറ്റുകാരി ആയിരിക്കും.

ആരാണ് ഈ ചാനലുകാര്‍ക്ക് ആളുകളെ അവരുടെ സമ്മതമില്ലാതെ പരസ്യവിചാരണ ചെയ്യാന്‍ ഉള്ള അവകാശം കൊടുത്തത് ? കേരളാ ലീഗല്‍ സര്‍വീസ് അതോറിറ്റി എന്നാരു സംഘടന എന്തു അധികാരത്തിലാണ് ഇതിനൂ കൂട്ടു നില്‍ക്കുന്നത് ?.ഹൈക്കോടതി ജസ്റ്റിസ് രക്ഷാധികാരിയായ ഒരു സംഘടന ഇതില്‍ പങ്കെടുക്കുന്നത് മൂലം ഇതിന് നിയമഅംഗീകാരം ഉണ്ട് എന്ന് സാമാന്യജനത്തെ വിശ്വസിപ്പിക്കുന്ന്ു. ഇവരുടെ ജുറിസ്ഡിക്ഷന്‍ എന്താണ് ?അന്വേഷി അജിതയുടെ നേതൃത്വത്തില്‍ ഒരു പറ്റം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഈ പരിപാടിയുടെ സ്ത്രീ വിരുദ്ധതയും കുട്ടികളെ പൊതുവേദിയില്‍ അതിവൈകാരികതയോടെ പ്രത്യക്ഷപ്പെടുത്തുന്നതും ചൂണ്ടിക്കാട്ടി നാഷണല്‍ ലീഗല്‍ സെര്‍വീസ് അതോറിറ്റിക്കു പരാതി അയച്ചു കൊടുത്തിരുന്നെങ്കിലും ഇപ്പോഴും പരിപാടി വാര്‍ഷികം പിന്നിട്ട് നടന്നു കൊണ്ടിരിക്കുന്നു .സാമൂഹികമായും വിദ്യഭ്യാസപരമായും താഴെക്കിടയിലുള്ള ആളുകളുടെ ദാമ്പത്യ കലഹങ്ങളോ അല്ലെങ്കില്‍ മധ്യവര്‍ത്തി സമൂഹത്തിലെ ഏക പക്ഷീയമായ ആരോപണങ്ങളോ റിയാലിറ്റി ഷോ ആക്കി അവതരിപ്പിച്ച് അതിന്റെ സെന്റിമെന്റ്‌സുകളെ കോമഡിയാക്കി മാറ്റി ചാനല്‍ റേറ്റിങ്ങ് സമ്പാദിക്കുന്ന ഈ നാണം കെട്ട കളിയാണോ ഇവരുടെയെല്ലാം സംസ്‌കാരം ?.
പ്രശ്‌നപരിഹാരത്തിനാണെന്ന വികലന്യായം ഉന്നയിച്ചു കൊണ്ടാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്ന ആളുകളുടെ അജ്ഞത മുതലാക്കുന്നത്. അനേക നാളുകള്‍ ആയി പ്രശ്‌നപരിഹാരം ഇല്ലാതിരുന്ന പല കാര്യങ്ങളും പരിഹരിക്കപ്പെട്ടുവത്രെ. ദാമ്പത്യ പ്രശ്‌നങ്ങളിലെ അവിഹിതവും മറ്റും പരസ്യമായി ആരോപിച്ചതിന് ശേഷം ഒത്ത് തീര്‍പ്പായി പോകുന്നു എന്ന് അവകാശ വാദമുന്നയിക്കുന്നതു കേള്‍ക്കാന്‍ രസമുള്ള കാര്യമാണ്. ഒത്തുതീര്‍പ്പായി വേദിയില്‍ നിന്ന് പോകുന്നുണ്ടാകാം. ഇതില്‍ പങ്കെടുക്കുന്നവരുടെ കുട്ടികളെ, ഈ പരസ്യവിചാരണയുടെ ഭാരം എത്ര മാത്രം ബാധിക്കുന്നുണ്ട്? ഇതിലും മാന്യതയുണ്ടല്ലോ മെഗാ സീരിയലുകള്‍ക്ക് .
ഈ ഷോയില്‍ കാണിക്കുന്ന ജീവിതങ്ങള്‍, ആരാന്റമ്മക്ക് ഭ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല ചേല,് എന്ന കണക്കിന് നമുക്ക് അര മണിക്ക്കൂര്‍ നേരത്തെ വിനോദം മാത്രം . ചാനല്‍ പരിപാടികളില്‍ ധാര്‍മ്മികത ചോദിക്കുന്നത് അഭിസാരികയുടെ ചാരിത്ര്യശുദ്ധി അളക്കുന്നത് പോലെ തന്നെയായതു കൊണ്ടു ധാര്‍മ്മികതയെന്ന മുട്ടാപ്പോക്കു ന്യായങ്ങള്‍ നമുക്കു വിടാം .ഒരു സ്വകാര്യ ചാനലില്‍ കുടുംബ കോടതിയുടെ പരിഗണനക്കും വനിതാ സെല്ലിലേക്കും വരുന്ന പരാതികള്‍ പരസ്യ വിചാരണ ചെയ്യാനും അതില്‍ കക്ഷികളല്ലാത്ത ആളുകളെ വെറും ആരോപണങ്ങളുടെ പേരില്‍ മാത്രം വിളിച്ചു ഭീഷണിപ്പെടുത്താനും മാനഹാനി വരുത്താനും മാത്രമെന്തു അധികാരമാണ് നിയമ വ്യവസ്ഥ ഇവര്‍ക്കു കൊടുത്തിട്ടുള്ളത്? ഒരു അഭിഭാഷകന്റെയോ കൌണ്‍സിലറുടെയോ മാധ്യസ്തത്തില്‍ അവരുടെ കുടുംബത്തില്‍ തീര്‍ക്കേണ്ടുന്ന കാര്യങ്ങളാണിത്. പരിപാടിയെക്കുറിച്ചുള്ള അവകാശ വാദങ്ങളില്‍ അവര്‍ക്കു വിവിധ സ്ഥലങ്ങള്‍ റിസര്‍ച്ച് ടീം ഉണ്ടെന്ന് കണ്ടു. ഒളിഞ്ഞു നോട്ടമല്ലാതെ മറ്റെന്തായിക്കാം ഈ റിസര്‍ച്ച് ? .അമേരിക്കക്കാരുടെ ജെറി സ്പ്രിങ്കര്‍ ഷോയും രാഖി സാവന്തിന്റെ സ്വയംവര്‍ ഷോ യും കണ്ടു കഷ്ടം വെക്കുന്ന ഞങ്ങളുടെ ഈ ഒളിഞ്ഞുനോട്ടങ്ങള്‍ സംസ്‌കാര സമ്പന്നവും സദാചാര വിശുദ്ധിയുമുള്ളതുമാകുന്നു

-കടപ്പാട് : ആല്‍കെമിസ്റ്റ്

Saturday 30 April 2011

സത്യസായി ബാബ എന്ന മുഖം മൂടി


"ആത്മീയത" - നമ്മുടെ നാട്ടില്‍ ഏറ്റവും അധികം വിറ്റഴിക്കുന്ന, ഏറ്റവും കൂടുതല്‍ ആരാധകരുള്ള മഹാ സംഭവം. 
കുറേ ആള്‍ ദൈവങ്ങളും നമുക്കുണ്ട്. ഷിര്‍ദ്ദി സായിബാബ, സത്യസായി ബാബ, അമൃതാനന്ദമയി, ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ (തോക്ക് സ്വാമി), സന്തോഷ്‌ മാധവന്‍, നിത്യാനന്ദ, അങ്ങിനെ പല ആള്‍ ദൈവങ്ങള്‍. നന്നായി ബിസിനസ് നടത്താന്‍ അറിയുന്നവര്‍ ഇവിടെ വിജയിക്കുന്നു. ഹിന്ദു മതത്തില്‍ ദൈവങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്തതുകൊണ്ട് ആള്‍ ദൈവങ്ങളുടെയും പട്ടിക ഇനിയും കൂടാം, കൂടിയാലും അദ്ഭുതപ്പെടേണ്ടതില്ല. 
ഷിര്‍ദ്ദി സായിബാബയുടെ വരവോടെയാണ് ആള്‍ ദൈവങ്ങള്‍ ഭാരത മണ്ണില്‍ വേരൂന്നി തുടങ്ങിയത്. പിന്നീട് അദേഹത്തിന്‍റെ തന്നെ പുനര്‍ ജന്മം എന്ന് സ്വയം പ്രഖ്യാപിച്ച നാരായണ രാജു എന്ന സത്യസായി ബാബയിലൂടെ ആള്‍ ദൈവങ്ങള്‍ ശക്തി പ്രാപിക്കാന്‍ തുടങ്ങി. സത്യസായി ബാബയുടെ ആത്മീയ കച്ചവടം വന്‍ വിജയമായപ്പോള്‍ ഭാരതത്തിന്‍റെ അങ്ങും ഇങ്ങും ആയി പല പല ആള്‍ ദൈവങ്ങള്‍ തല പൊക്കാന്‍ തുടങ്ങി. നമ്മുടെ കൊച്ചു കേരളവും ഒട്ടും മോശമാക്കിയില്ല. നമുക്കും ഉണ്ടായി കുറേ ആള്‍ ദൈവങ്ങള്‍. സത്യസായിബാബയെയെന്നല്ല, ഏതുതരത്തിലുള്ള ആള്‍ദൈവങ്ങളെയും എതിര്‍ക്കേണ്ടതുണ്ട്‌ എന്നു വികടഗുരു കരുതുന്നു. ഇതുപോലുള്ള ആള്‍ ദൈവങ്ങളെ ആരാധിക്കുമ്പോള്‍ മനുഷ്യര്‍ യഥാര്‍ത്ഥ ദൈവത്തെ മറക്കുന്നു എന്നുള്ള യാഥാര്‍ത്ഥ്യം ആളുകള്‍ എന്ന് തിരിച്ചരിയുന്നോ, അന്നേ അവര്‍ക്ക്‌ പല തരം ചൂഷണങ്ങളില്‍ നിന്നും മുക്തിയുള്ളൂ.
നമുക്ക്‌ സത്യസായി ബാബയിലേക്ക് തിരിച്ചു വരാം. സത്യസായിബാബ എന്ന ആത്മീയഗുരു ലോകമൊട്ടാകെ പ്രശസ്‌തനാണ്‌. മരണം അദ്ദേഹത്തിന്റെ പ്രശസ്‌തി കൂട്ടിയിട്ടേ ഉള്ളൂ എന്നുംപറയാം. അദ്ദേഹം മരണത്തിനു തൊട്ടുമുന്‍പ്‌ ഏതാനും ദിവസം ആശുപത്രിയില്‍ കിടന്നിരുന്നു. അദ്ദേഹത്തിന്റെ ആശുപത്രിവാസവും മരണവും ഒക്കെ നമ്മുടെ മുഖ്യധാരാമാദ്ധ്യമങ്ങള്‍ ആഘോഷിക്കുകതന്നെ ചെയ്‌തു. അവയെല്ലാം ബാബയുടെ ദിവ്യത്വം വിളംബരം ചെയ്യാന്‍ മത്സരിക്കുകയാണുണ്ടായത്‌. .
ഒരു ഗുരുവിന്‌, പ്രവാചകന്‌ ഒരു ദര്‍ശനം ഉണ്ടാകേണ്ടതാണ്‌. എന്താണ്‌ സത്യസായിബാബയുടെ ദര്‍ശനം? എല്ലാവരും ദൈവമാണെന്നുള്ളതാണോ? അദ്ദേഹം ഒരു ആത്മീയഗുരുവല്ലെന്നുണ്ടോ? ഒരു മാനവസേവകനായിരുന്നുവോ അദ്ദേഹം? രണ്ടായാലും അദ്ദേഹത്തിന്റെ മേധാവിത്വത്തിലുണ്ടായ ട്രസ്റ്റിനുകീഴില്‍, അനൗദ്യോഗികമായി ഒരു ലക്ഷത്തി നാല്‌പതിനായിരം കോടി രൂപയും ഔദ്യോഗികമായി നാല്‌പതിനായിരം കോടി രൂപയും വിലമതിക്കുന്ന സ്വത്തുക്കളാണുള്ളത്‌ (ഇത്‌ ഊതിപ്പെരുപ്പിച്ച കണക്കാണെന്ന്‌ ഇപ്പോള്‍ ട്രസ്റ്റ്‌ ഡയറക്‌ടര്‍മാര്‍ പറയുന്നുണ്ട്‌).
ഏതായാലും മാനവസേവ വ്രതമാക്കിയ ഒരാളിന്റെ കീഴില്‍ ഇത്രയും വലിയൊരു സമ്പത്ത്‌ കുന്നുകൂടുന്നത്‌ വിരോധാഭാസമാണ്‌. ഈ സ്വത്തിന്റെ കൈകാര്യകര്‍തൃത്വത്തിന്റെ പേരില്‍ വലിയ തര്‍ക്കങ്ങള്‍ ഉരുണ്ടുകൂടുന്നത്‌ അതിനേക്കാള്‍ വലിയ അപരാധവും.
വിശ്വാസത്തിന്റെ കാര്യത്തില്‍ ഇടപെടില്ലെന്നത്‌ കേരളസര്‍ക്കാരിന്റെ മാത്രം തീരുമാനമല്ല, ഇന്ത്യയിലെ എല്ലാ സര്‍ക്കാരും ഇതേ മട്ടിലാണു ചിന്തിക്കുന്നത്‌. സത്യസായി ട്രസ്റ്റ്‌ ഏറ്റെടുക്കാനോ അതിന്റെ കണക്കുകള്‍ പരിശോധിക്കാനോ ഉദ്ദേശിക്കുന്നില്ലെന്നാണ്‌ ആന്ധ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്‌. അതായത്‌, നമ്മുടെ നാട്ടില്‍ നിലവിലുള്ള നിയമമനുസരിച്ചൊന്നുമല്ല ഈ ട്രസ്റ്റോ ഇതിന്റെ കീഴിലെ സാമ്പത്തികവിഭാഗമോ പ്രവര്‍ത്തിക്കുന്നത്‌. ഇത്രയും വലിയൊരു ധനാര്‍ജനം ഒരുതരത്തിലും മാനവസേവയെ പ്രതിനിധീകരിക്കുന്നില്ല. ഈ പണം വ്യക്തമായ നിലയില്‍ സമൂഹത്തിന്റെ അടിത്തട്ടിലേക്കൊഴുകിയിരുന്നെങ്കില്‍ മെച്ചപ്പെട്ട മാനവസേവ നടപ്പിലായേനേ.
എന്നാല്‍, ആന്ധ്രയിലെ ദരിദ്രവിഭാഗങ്ങളിലേക്ക്‌ ഈ പണം എത്തുമെന്നു പ്രതീക്ഷിക്കേണ്ട. ആകെ നടക്കുന്ന പ്രവര്‍ത്തനം സത്യസായി ട്രസ്റ്റിന്റെ ഹോസ്‌പിറ്റലുകളിലെ സൗജന്യചികിത്സകളും മറ്റുമാണ്‌. അതൊരു മഹാകാര്യമെന്ന മട്ടില്‍ പ്രചരിപ്പിക്കുന്നവര്‍ അറിയേണ്ട കാര്യം, ഇതൊന്നും ബാബ സ്വന്തം പോക്കറ്റില്‍ നിന്നു കാശെടുത്തു ചെയ്‌തിരുന്നതല്ല, നാട്ടുകാരുടെ പണം കൊണ്ടു നിര്‍വഹിച്ചിരുന്നതാണ്‌ എന്നതാണ്‌. ഒരു ലക്ഷത്തിനാല്‌പതിനായിരം കോടി രൂപ നാട്ടുകാര്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അതില്‍നിന്നു ആയിരം കോടി രൂപയെടുത്തു ചെലവാക്കാന്‍ വലിയ മഹാത്മാവൊന്നും ആകേണ്ടതില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
സത്യസായി ബാബയെക്കുറിച്ച് BBC എടുത്ത ഒരു ഡോക്യുമെണ്ട്രി ഉണ്ട്. "ദി സീക്രട്ട് സ്വാമി" എന്ന പേരില്‍ അതു ഇന്റര്‍നെറ്റിലെ വീഡിയോ കൂട്ടായ്മയായ യൂട്യൂബില്‍ ലഭ്യമാണ്. അതില്‍ പറയുന്ന പല കാര്യങ്ങളും കേട്ടാല്‍ നമ്മള്‍ മൂക്കത്ത് വിരല്‍ വച്ചു പോകും. സായിബാബയുടെ തനി നിറം അവര്‍ അതിലൂടെ വെളിച്ചത്തു കൊണ്ടു വരികയും, അന്നത്തെ പല രാഷ്ട്രീയ പ്രമുഖരോടും സത്യാവസ്ഥ അറിയിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. പക്ഷെ അവര്‍ സായിബാബയെ സപ്പോര്‍ട്ട് ചെയ്യുന്നു. സായിബാബ യൂട്യുബിന്റെ കാലഘട്ടത്തില്‍ ആണു ആത്മീയ കച്ചവടം തുടങ്ങിയിരുന്നത് എങ്കില്‍, എന്നേ അഴിക്കുള്ളില്‍ പോയിരുന്നേനെ. ഇതിപ്പോള്‍ ലക്ഷക്കണക്കിന് ഭക്ത ജനങ്ങള്‍ ഉള്ള ഒരു ആത്മീയ ഗുരുവിനെതിരെ തിരിയാന്‍ ഭാരത സര്‍ക്കാര്‍ പോലും മടിക്കുന്ന ദയനീയമായ കാഴ്ചയാണ് ആ ഡോക്യുമെണ്ട്രിയില്‍ നമുക്ക്‌ കാണാന്‍ സാധിക്കുക. 
അന്തരീക്ഷത്തില്‍നിന്നു വാച്ചുകളും മാലകളും മോതിരങ്ങളും വിഭൂതിയും മറ്റും സൃഷ്‌ടിച്ചു വിസ്‌മയം സൃഷ്‌ടിച്ചിരുന്ന ബാബയെപ്പറ്റിയുള്ള കഥകളായിരുന്നു മരണദിവസങ്ങളില്‍ പത്രങ്ങളായ പത്രങ്ങള്‍ മുഴുക്കെ. ആദ്യ കമ്യൂണിസ്റ്റു മന്ത്രിസഭയില്‍ മന്ത്രിയായിരിക്കുകയുംകൂടി ചെയ്‌തിട്ടുള്ള നിയമജ്ഞന്‍ വി.ആര്‍.കൃഷ്‌ണയ്യര്‍ വരെ തന്റെ അദ്‌ഭുതാനുഭവവുമായി വന്നു. ബാബ കൃഷ്‌ണയ്യര്‍ക്ക്‌ വായുവില്‍നിന്നൊരു വാച്ചെടുത്തുകൊടുത്തത്രേ.
ബാബയുടെ മാജിക്ക്‌ വെറും മാജിക്കാണെന്ന്‌ തെളിയിക്കുന്ന വീഡിയോകള്‍ പലതവണ പുറത്തുവന്നിരുന്നു. വീഡിയോ എടുക്കല്‍ സാര്‍വത്രികമായതോടെ ബാബ തന്റെ മാജിക്ക്‌ ഗണ്യമായി കുറച്ചിരുന്നു എന്നതും സത്യമാണ്‌. പിന്നില്‍നിന്നു മാല ബാബയുടെ സഹായികള്‍ കൊടുക്കുന്നതായിരുന്നു വീഡിയോയില്‍ വ്യക്തമായിരുന്നത്‌.
ഏതായാലും കൃഷ്‌ണയ്യര്‍ക്കു കിട്ടിയ വാച്ച്‌ ഇന്നും അദ്ദേഹം ഭക്തിയോടെ സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നു റിപ്പോര്‍ട്ടു ചെയ്യുന്ന മാദ്ധ്യമത്തിന്‌ ആ വാച്ച്‌ എന്തെങ്കിലും കമ്പനി മേഡ്‌ ആണോ എന്നു പരിശോധിക്കാമായിരുന്നു. കാരണം, മറ്റേതൊരു മാജിക്കുകാരനെയും പോലെ ഈ ഭൂമിയില്‍ സൃഷ്‌ടിക്കപ്പെടാത്ത ഒരു സാധനവും ബാബയ്‌ക്കും വായുവില്‍നിന്നു വീശിപ്പിടിക്കാനാവുമായിരുന്നില്ല. ടൈറ്റന്റെയോ എച്ച്‌ എം ടിയുടെയോ വാച്ചുതന്നെയേ അദ്ദേഹം വായുവില്‍നിന്നു വീശിപ്പിടിക്കുമായിരുന്നുള്ളൂ. സ്വര്‍ണമാണു വീശിപ്പിടിച്ചിരുന്നതെങ്കില്‍ അതില്‍ ബിഐഎസ്‌ മുദ്രവരെ കണ്ടിരിക്കുമായിരുന്നു.
ഇതൊക്കെയായിട്ടും എന്തുകൊണ്ട്‌ രാഷ്‌ട്രീയക്കാരും മാദ്ധ്യമങ്ങളും യുക്തിപരമായി ഇതിനെ സമീപിക്കാതെ ഈ അദ്‌ഭുതകഥകള്‍ അടിച്ചുവിടുന്നു എന്നതാണു ചോദിക്കേണ്ട ചോദ്യം. അതിനൊരു ഉത്തരമേയുള്ളൂ. രാഷ്‌ട്രീയക്കാര്‍ക്ക്‌ ബാബ ഒരു വോട്ടുബാങ്കാണ്‌. മാദ്ധ്യമങ്ങള്‍ക്ക്‌ റീഡേഴ്‌സ്‌ / വ്യൂവേഴ്‌സ്‌ ബാങ്കും. ലക്ഷക്കണക്കിന്‌, ചിലപ്പോള്‍ കോടിക്കണക്കിന്‌ ആരാധകരുള്ള, ഭക്തരുള്ള ബാബയെക്കുറിച്ച്‌ വിശകലനാത്മകമായി സംസാരിക്കുന്നതിലും നല്ലത്‌, അദ്ദേഹത്തെ അവരുടെ വിശ്വാസമനുസരിച്ചുതന്നെ പ്രതിച്ഛായപ്പെടുത്തുന്നതാണ്‌. ഇതുകൊണ്ടുതന്നെയാണ്‌, അമൃതാനന്ദമയിയുടെ സന്ദര്‍ശനങ്ങളും രവിശങ്കറിന്റെ യാത്രകളും ഒക്കെ പത്രക്കാരും ചാനലുകാരും ആഘോഷിക്കുന്നത്‌.
അച്ചടി- ദൃശ്യമാദ്ധ്യമങ്ങളില്‍നിന്നു വ്യത്യസ്‌തമായി ഇന്റര്‍നെറ്റ്‌ മാദ്ധ്യമങ്ങള്‍ക്ക്‌ ഇത്രയും താണുകേണ്‌ വായനക്കാരുടെ, പ്രേക്ഷകരുടെ കാലുപിടിക്കേണ്ട കാര്യമില്ലാത്തതിനാല്‍ അവര്‍ കുറേക്കൂടി സമചിത്തത പുലര്‍ത്തി. അച്ചടിമാദ്ധ്യമങ്ങളാണ്‌ ശരിക്കും വിധേയത്വം കാട്ടിയത്‌. കാരണം, നാളെമുതല്‍ ഈ പത്രം വേണ്ട, മറ്റേ പത്രം മതി എന്നു ഉപഭോക്താവു പറയുന്ന നിമിഷത്തെ അച്ചടിമാദ്ധ്യമങ്ങള്‍ ഭയക്കുന്നുണ്ട്‌. ചാനലുകള്‍ക്ക്‌ അത്രയും പ്രശ്‌നമില്ല. സൈബര്‍ മാദ്ധ്യമങ്ങള്‍ക്കും ആ പേടിവേണ്ട.
എഴുപതുകള്‍ സൃഷ്‌ടിച്ച പുരോഗമന രാഷ്‌ട്രീയചിന്തയുടെയും യുക്തിചിന്തയുടെയും കുതിപ്പിന്റെ ആവേഗം കണ്ട മലയാളികളുടെ മുന്നില്‍ത്തന്നെയാണ്‌ മാദ്ധ്യമങ്ങള്‍ ഈ ധര്‍മവിചാരമില്ലാത്ത ആത്മീയവ്യാപാരം നടത്തുന്നതെന്നത്‌ നാണക്കേടിന്റെ ആഴംകൂട്ടുന്നു. വായനക്കാരുടെ കാരുണ്യത്തിനായി കൈനീട്ടിനില്‍ക്കുന്ന ധര്‍മ്മക്കാരുടെ അവസ്ഥയിലേക്ക്‌ നമ്മുടെ മാദ്ധ്യമങ്ങള്‍ വീണുകഴിഞ്ഞെന്നും ഇവരെ മാദ്ധ്യമധര്‍മക്കാരെന്ന്‌ ഇനി വിളിക്കാനാകുക ഈ അര്‍ത്ഥത്തില്‍ മാത്രമായിരിക്കുമെന്നും സത്യസായിബാബയുടെ മരണവും അതിനെത്തുടര്‍ന്നു മാദ്ധ്യമങ്ങള്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങളും ഒരിക്കല്‍ക്കൂടി തെളിയിക്കുന്നു.